Discover your favorite book: you will find a wide range of selected books from bestseller to newcomer, children’s book to crime novel or thriller to science fiction novel.
“DHAYAMMAKKAI” has been added to your cart. View cart
സമകാലികസമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കഥകൾ. ഏറെ ചർച്ചചെയ്യപ്പെട്ട കഥകളാണിവ. ലളിതമായ ആഖ്യാനത്തിലൂടെ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ ഈ കഥകൾക്കു കഴിയുന്നു എന്നതാണ് അവ ഏറെ വായിക്കപ്പെടുന്നതിന്റെ കാരണം.
സ്കൂൾ ഒഫ് ഡ്രാമയിലെ അവസാനവർഷവിദ്യാർത്ഥിനിയായ രാധിക, കരീംബോയിയുടെ നാടകത്തിൽ നഗ്നയായി അഭിനയിക്കാൻ വിസമ്മതിച്ചു. കുറ്റം അവളുടേതല്ല എന്നാണ് നാടകകൃത്ത് നാരായണന്റെ അഭിപ്രായം. ”പാരമ്പര്യത്തിൽനിന്നും ശീലങ്ങളിൽനിന്നും പെട്ടെന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയില്ല.” അപമാനിക്കപ്പെട്ട ഒരു ദളിത് യുവതിയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് ‘കലയിൽ കോംപ്രമൈസില്ല’ എന്നു കരുതുന്ന കരീംബോയി ആവശ്യപ്പെട്ടത്. ഒടുവിൽ രാധികയ്ക്കു പകരക്കാരിയായി വസുന്ധരയെത്തി, സ്വമനസ്സാലേ നാടകമവതരിപ്പിച്ചു. പക്ഷേ, പ്രകാശ സംവിധാനം അത്രയും നിഷ്ഫലമാക്കിക്കൊണ്ട് സദസ്സിൽനിന്ന് നിരവധി ക്യാമറകളുടെ ഫ്ളാഷുകൾ തുടർച്ചയായി വസുന്ധരയുടെ നഗ്നമേനിയിൽ വെളിച്ചം പ്രവഹിപ്പിച്ചു… ഒറ്റക്കളികൊണ്ട് നാടകാവതരണം നിർത്തുകയും ചെയ്തു.
£3.59Original price was: £3.59.£2.59Current price is: £2.59.
ഒരിടത്തൊരിടത്തൊരു തട്ടാൻ. തട്ടാന് ഒരു തട്ടാത്തി. ഇരുവർക്കുമായി ഒരു തട്ടാത്തിപ്പെൺകുട്ടി. കുട്ടിക്ക് കെട്ടുപ്രായമായി. കെട്ടിച്ചയക്കാൻ പൊന്നുവേണം. മുകുന്ദന്റെ മനോഹരമായ ആഖ്യാനവൈഭവത്തിന്റെ നിദർശനങ്ങളായ കഥകളുടെ സമാഹാരം.
Read the story of an enchanted imaginary village called ‘Chittilassery’ tucked into a cosy corner of Kerala. Third book by the up-and-coming author, Santhosh Narayanan, this book is a feel-good read for a rainy day, sure to transport you into the bygone laidback life of Keralite villages in the 90s. For many of us, this book is sure to be a reminder of a carefree childhood, of ancestral homes where we used to spend our summer vacations, of innocent people who crossed our paths, of a charmed life we still dream about.. If you are looking for such a read, do get your copy
മനുഷ്യരുടെ അകം തേടുന്ന കണ്ണാണ് സബിതയ്ക്ക് ഓരോ കഥയും. പാതാളത്തോളം നീണ്ടു പോകുന്ന മനുഷ്യരുടെ ഏകാന്തതയിൽ, ഖനിയിലെ കാറ്റ് പോലെ കല്ലിച്ച നിസ്സഹായതയിൽ, മാറി മറിയുന്ന സ്നേഹ നിരാസങ്ങളിൽ ഒക്കെ ഒരു അദൃശ്യ സാന്നിദ്ധ്യം പോലെ ഈ കഥകൾ തങ്ങളുടെ വേരുകൾ കണ്ടെത്തുന്നു.
ഘടികാരങ്ങൾക്ക് പിടികൊടുക്കാത്ത പ്രേമ നദികൾക്കും, പിന്നെയും പിന്നെയും ഇഴപിരിഞ്ഞു പോകുന്ന ആസക്തികളുടെ അടിപടവുകൾക്കും കുറുകെയാണ് ഈ കഥകളുടെ പോക്ക്.
മനുഷ്യരെ, അവരുടെ ഉൾതാപത്തെ, മനുഷ്യവംശം സംവഹിക്കുന്ന അങ്ങേയറ്റം ഫ്ളൂയിഡായ വൈകാരികതകളുടെ അണയാത്ത പ്രവാഹത്തെ ഒക്കെയും ശ്വാസ ദൂരത്തിൽ പിന്തുടർന്ന് പിടിക്കുന്ന ആഴക്കൈകൾ കൊണ്ടാണ് സബിത ഈ കഥകളാകെ രചിച്ചത്.