Description
സ്വന്തം വിരൽ മുറിച്ച് പ്രണയത്തെ എഴുതുന്ന ഒരു കാമുകകവി സദാ സന്നിഹിതമാണ് സിയാദിൻ്റെ കവിതകളിൽ. കവിതയും ഏകാന്തതയും കൂട്ടുള്ള ഒരു ജീവിതത്തിൻ്റെ പ്രാർത്ഥനകൾ പോലെ,വെളിപാടുപോലെ അയാൾ എഴുതുന്നു. വായനയിൽ ഒപ്പംകൂടിയ വിശ്വകവികൾക്കുള്ള അർച്ചനയായി കവിത വിരിയുന്നു. ആത്മാവിൻ്റെ വിലാപങ്ങൾ എന്നവയെ വിളിക്കാൻ ഞാനിഷ്ടപ്പെടുന്നു. വേരുകളിലൂടെ ആകാശത്തേക്ക് നോട്ടമിടുന്ന ഒരാളുടെ കാഴ്ചകൾ കൊണ്ട് സമ്പന്നമായ കവിതകൾ.

