Description
ശൂദ്രനായി ജനിച്ചതുകൊണ്ട് മാത്രം രാജ്യസിംഹാസനം നഷ്ടപ്പെട്ട വിദുരരുടെ ജീവിതം പറയുന്ന നോവൽ. ജീവിതകാലം മുഴുവൻ കൗരവരുടെ വാക്ശരങ്ങളേറ്റ്, ആത്മനിന്ദയനുഭവിച്ച് ഒരു അവധൂതനായി ജീവിച്ച വിദുരരെ കുരുക്ഷേത്രയുദ്ധ കാലത്ത് പാണ്ഡവപക്ഷപാതിയെന്ന് ആരോപിച്ച് ദുര്യോധനൻ ഹസ്തിനപുരത്തുനിന്നും ഇറക്കിവിടുന്നു. ഹസ്തിനപുര രാജധാനിയിൽനിന്നും ഇറങ്ങിപ്പോകുന്ന വിദുരരെക്കുറിച്ച് വ്യാസർ മഹാഭാരതത്തിലും മഹാഭാഗവതത്തിലും നിശ്ശബ്ദനാണ്. പിന്നീട് മുപ്പത്തിയാറ് വർഷങ്ങൾക്കു ശേഷമാണ് വ്യാസർ വിദുരരെ ഇതിഹാസകഥയിലേക്ക് തിരികെ കൊണ്ടു വരുന്നത്. വ്യാസർ നിശ്ശബ്ദമായ ആ മുപ്പത്തിയാറ് വർഷങ്ങളെക്കുറിച്ചു നടത്തുന്ന ഒരാത്മാന്വേഷണമാണ് ഈ നോവൽ.




