Description
ഏകാന്തതയിൽ ഇരുന്ന് തേങ്ങിത്തേങ്ങി കരയുക എന്നതാണു ജീവിതത്തിൽ അവൾക്കായി അവശേഷിച്ചിട്ടുള്ള ഏക ആനന്ദം. കരഞ്ഞുകരഞ്ഞു കണ്ണുനീർത്തുള്ളികളായി അവളുടെ ജീവിതം ഉരുകിത്തീരണം. ആ കണ്ണുനീർത്തുള്ളികൾ കാട്ടാറിന്റെ കണ്ണീരുപോലത്തെ തെളിനീരിൽ അലിഞ്ഞ് ഒഴുകിയൊഴുകി അനന്തമായ സമുദ്രത്തിൽ ലയിക്കുകയാണെങ്കിലോ? പ്രണയശോകരാഗങ്ങളായി ഹൃദയത്തിൽ പടരുന്ന, മീനച്ചിലാറിന്റെയും കാട്ടരുവികളുടെയും പശ്ചാത്തലത്തിലെഴുതിയ മനോഹരമായൊരു പ്രണയകാവ്യം.




