Description
തന്നെയും ലോകത്തെയും ചിരിച്ചുകൊണ്ടു പൊതിയുമ്പോഴും മനസ്സിന്റെ ഏതൊക്കെയോ കോണുകള്‍ പൊള്ളയായോ ശൂന്യമായോ കിടക്കുന്നതായി ബഷീറിനു തോന്നിയിരിക്കണം. പക്ഷേ, അതൊരു പരിഹാരമില്ലാത്ത പ്രശ്നമായി അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നില്ല. ആ വലിയ വ്യക്തിത്വത്തിന്റെ കൈയില്‍ അതിനും മറുമരുന്നുണ്ടായിരുന്നു.




